സിൽഹെറ്റ്: ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ വനിതകൾക്ക് തോൽവി. 13 റൺസിനാണ് പാക് പട ഇന്ത്യയെ പരാജയപ്പെടുത്തിയത്.
സ്കോർ:
പാക്കിസ്ഥാൻ 137/6(20)
ഇന്ത്യ 124/10(19.4)
പാക്കിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ ബാറ്റർമാർക്ക് സാധിച്ചില്ല. സ്മൃതി മന്ഥാന(17), ഹർമൻപ്രീത് കൗർ(12) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 26 റൺസ് നേടി. പാക്കിസ്ഥാനായി നഷ്ര സന്ധു മൂന്നും നിദ ധർ, സാദിയ ഇക്ബാൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക് പടയ്ക്കായി ബിസ്മ മറൂഫ് 35 പന്തിൽ 32 റൺസ് നേടിയപ്പോൾ നിദ ധർ 56 റൺസുമായി പുറത്താകാതെ നിന്നു. നീലപ്പടയ്ക്കായി ദീപ്തി ശർമ മൂന്നും പൂജ വസ്ത്രക്കർ രണ്ടും വിക്കറ്റുകൾ കരസ്ഥമാക്കി.
വ്യാഴാഴ്ച തായ്ലൻഡിനോടേറ്റ പരാജയത്തിന്റെ നാണക്കേട് മാറ്റുന്ന വിജയം പാക് പടയ്ക്ക് ആശ്വാസമായി. 2016-ന് ശേഷം ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനോട് ട്വന്റി-20 ക്രിക്കറ്റിൽ പരാജയപ്പെടുന്നത്. ഡൽഹിയിലെ ലോകകപ്പ് വേദിയിലായിരുന്നു ഈ പരാജയം.
നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് വീതം ഇരു ടീമുകളും നേടിയിട്ടുണ്ട്. ടൂർണമെന്റിൽ രണ്ട് മത്സരങ്ങൾ അവശേഷിക്കുന്ന ഇന്ത്യ ഇനി ബംഗ്ലാദേശ്, തായ്ലൻഡ് എന്നീ ടീമുകളെ നേരിടും.
ഇന്ത്യൻ വനിതകളെ വീഴ്ത്തി പാക്കിസ്ഥാൻ
05:02 PM Oct 07, 2022 | Deepika.com