"ഉറങ്ങിപ്പോയതല്ല', കെഎസ്ആര്‍ടിസി പെട്ടെന്ന് നിര്‍ത്തിയത് അപകടത്തിന് കാരണമായെന്ന് ഡ്രൈവർ

11:27 PM Oct 06, 2022 | Deepika.com
പാലക്കാട്: വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോൻ. ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാർ പറഞ്ഞത്. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറയുന്നു.

കെഎസ്ആർടിസിയെ ഇടിച്ചതോടെ ബസിന്‍റെ നിയന്ത്രണം തെറ്റി. ഇതോടെ താൻ ഉൾപ്പെടെയുള്ളവർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിന് കാരണം ഉറങ്ങിപ്പോയതാണെന്ന ആരോപണം തെറ്റാണെന്നും ജോമോൻ പറഞ്ഞു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു ജോമോന്‍റെ പ്രതികരണം.

അതേസമയം, വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് പറഞ്ഞു. ടൂറിസ്റ്റ് ബസിന്‍റെ വേഗം കൂടിയപ്പോള്‍ അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം സന്ദേശമെത്തിയതായും ശ്രീജിത്ത് വ്യക്തമാക്കി.

ബുധനാഴ്ച രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയത്. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നതായും പരിശോധന നടത്തിയശേഷം ട്രാൻസ്പോർട്ട് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.