ഇൻഡോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ നായകൻ രോഹിത് ശർമ ആതിഥികളെ ബാറ്റിംഗിന് അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
പരിക്കേറ്റ അർഷ്ദീപ് സിംഗിനൊപ്പം വിരാട് കോഹ്ലി, കെ.എൽ. രാഹുൽ എന്നിവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ടീമിൽ ഇടംനേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ ആൻഡ്രിക് നോർകെയ്ക്ക് പകരമായി ഡ്വെയ്ൻ പ്രിട്ടോറിയസ് അവസാന ഇലവനിൽ ഇടംപിടിച്ചു.
മൂന്ന് മത്സര പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച നീലപ്പട പരന്പര തൂത്തുവാരാൻ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക.
ഇൻഡോർ ട്വന്റി-20: ഇന്ത്യക്ക് ബൗളിംഗ്
07:00 PM Oct 04, 2022 | Deepika.com