തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ(കെസിആർ) നേതൃത്വത്തിൽ പുതിയ ദേശീയ രാഷ്ട്രീയ കക്ഷി തുടങ്ങുന്നത് വിളംബരം ചെയ്യാനായി നടത്തിയ പരിപാടിയിലാണ് സംഭവം നടന്നത്. ടിആർഎസ് നേതാവായ രാജനല ശ്രീഹരിയുടെ നേതൃത്വത്തിലാണ് 200 മദ്യക്കുപ്പികളും 200 ജീവനുള്ള കോഴികളെയും വിതരണം ചെയ്തത്. വേദിയിൽ കെസിആറിന്റെയും മകനും മന്ത്രിയുമായ കെ.ടി. രാമറാവുവിന്റെയും വലിയ കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി മുന്നേറാനാണ് കെസിആറിന്റെ നീക്കം. ദസറ ആഘോഷവേളയിൽ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കും. ഭാരത് രാഷ്ട്ര സമിതി എന്ന പേരിലായിരിക്കും പുതിയ കക്ഷി അറിയപ്പെടുക എന്ന് റിപ്പോർട്ടുകളുണ്ട്.
അവിഭക്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന തെലുങ്കുദേശം പാർട്ടി നേതാവ് എൻ.ടി. റാമരാവു 1980-കളിൽ സമാനലക്ഷ്യവുമായി ഭാരതദേശം എന്ന പാർട്ടി രൂപികരിച്ചിരുന്നു.