ന്യൂഡൽഹി: ഡല്‍ഹിയില്‍ യുവാവിനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. സുന്ദര്നഗ്രി മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്.
മൂന്ന് പേര് ചേര്‍ന്ന് മനീഷ് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. ആലം, ബിലാല്‍, ഫൈസാന്‍ എന്നിവരാണ് പ്രതികള്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വര്‍ഷം മുന്‍പ് മനീഷിന്റെ ഫോണ്‍ കാസിം, മൊഹ്സീന് എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുക്കുകയും ഇയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുവരെയും പോലീസ് പിടികൂടിയിരുന്നു.
എന്നാല്‍ ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസിമിന്റെയും മൊഹ്സീന്റെയും ബന്ധുക്കള്‍ മനീഷിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ മനീഷ് വഴങ്ങിയില്ല.
കൂടാതെ ഇയാള്‍ കോടതിയിലെത്തി ഇവര്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മനീഷിനെ വീടിന് പുറത്തുവച്ച് കുത്തിക്കൊലപ്പെടുത്തിയത്.
സംഭവസമയം നിരവധിയാളുകള്‍ സമീപത്തുണ്ടായിരുന്നുവെങ്കിലും ആരും ഇടപെട്ടില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കേസ് പിൻവലിക്കാത്തതിൽ പ്രതികാരം; യുവാവിനെ പട്ടാപ്പകൽ കുത്തിക്കൊന്നു
07:14 PM Oct 02, 2022 | Deepika.com