തിരുവനന്തപുരം: തലസ്ഥാനത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. ഷമീം അൻസാരിയെ ഉത്തർപ്രദേശിൽ നിന്നും കേരളാ പോലീസാണ് പിടികൂടിയത്.
ആഗസ്റ്റ് 22 ന് പട്ടാപ്പകലാണ് സംഭവം. മലയിൻകീഴ് വിഎച്ച്എസ്സി ഹയർ സെക്കൻണ്ടറി സ്കൂൾ പ്രിൻസിപ്പിലിന്റെ ഇടപ്പഴിഞ്ഞിയിലെ വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
വീട് പുട്ടിയിരിക്കുകയായിരുന്നു. രണ്ടു പേർ കതക് തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കൈയിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തി.
തോക്ക് കണ്ടതോടെ പ്രവീണ്‍ മോഷ്ടാക്കള്‍ വന്ന സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു. ഇതിനിടെ മോഷ്ടാക്കൾ സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. പ്രവീൺ ആണ് വിവരം പോലീസിൽ അറിയിച്ചത്.
ഇതോടെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. ശ്രീകഠ്ണേശ്വരത്ത് വച്ച് വഞ്ചിയൂർ സ്റ്റേഷനിലെ ഒരു പോലീസുകാരൻ മോഷ്ടാക്കളെ തടഞ്ഞു. എന്നാൽ പോലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് പ്രതികളെക്കുറിച്ച് പോലീസിന് വിശദമായ വിവരം ലഭിച്ചത്.
തിരുവനന്തപുരത്തെ തോക്ക് ചൂണ്ടി മോഷണ ശ്രമം; പ്രതികളിൽ ഒരാൾ പിടിയിൽ
02:01 AM Oct 02, 2022 | Deepika.com