ചെങ്കൊടി ഉയർന്നു; സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കമായി

08:06 PM Sep 30, 2022 | Deepika.com
തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കമായി. ഇന്ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

ശനിയാഴ്ച പ്രതിനിധി സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ചയാണ് സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തെരഞ്ഞെടുക്കുക.

പാർട്ടിയെ അപകീർത്തിപ്പെടുത്താനാണു ചിലർ വാർത്തകൾ നൽകുന്നതെന്നും അതൊക്കെ ആരുടെയെല്ലാം സംഭാവനയാണെന്നു താനിപ്പോൾ പറയുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതെല്ലാം മറികടന്നു പാർട്ടി മുന്നോട്ടു പോകും. അങ്ങനെ ചരിത്രമുള്ള പാർട്ടിയാണു സിപിഐ എന്നും കാനം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

കെ.ഇ.ഇസ്മയിലും സി.ദിവാകരനും പൊതുസമ്മേളന വേദിയിൽ ഇരിക്കവെയാണ് അവർക്കെതിരെ പേരുപറയാതെയുള്ള കാനത്തിന്‍റെ വിമർശനം.