ന്യൂഡൽഹി: പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് റിസർവ് ബാങ്ക് റിപോ നിരക്ക് ഉയർത്തി. 50 ബേസ് പോയിന്റ്സ്(.50%) നിരക്ക് ഉയർത്തിയതോടെ 5.9% ആണ് പുതിയ റിപോ നിരക്ക്.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശയായ റിപോ നിരക്ക് ഉയരുന്നതോടെ ജനങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ നിരക്കും ഉയരും.റിസർവ് ബാങ്ക് സമിതിയിലെ ആറ് വിദഗ്ധരിൽ അഞ്ച് പേരുടെ പിന്തുണയോടെയാണ് തീരുമാനമെന്ന് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
2023 സാന്പത്തിക വർഷത്തേക്കുള്ള ചെറുകിട കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ) 6.7% ആയിരിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡിംഗ് ഡെപോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി എന്നിവയും 50 ബേസ് പോയിന്റ്സ് വീതം ഉയർത്തി യഥാക്രമം 5.65%, 6.15% എന്നായി പുനഃക്രമീകരിച്ചു.
കോവിഡ് പ്രതിസന്ധി മൂലം 2020 മുതൽ ഏറെ നാൾ മാറ്റമില്ലാതിരുന്ന പലിശനിരക്കിൽ 2022 മെയ് മുതൽ 190 ബേസ് പോയിന്റ്(1.90%) വർധനയാണ് ഉണ്ടായിരിക്കുന്നത്.
പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്
10:58 AM Sep 30, 2022 | Deepika.com