തീവ്ര ഉത്‌കണ്‌ഠ: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ

09:55 PM Sep 22, 2022 | Deepika.com
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ മൃദുസമീപനം കൈവിട്ട് ഇന്ത്യ. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം തീവ്ര ഉത്‌കണ്‌ഠ ഉണ്ടാക്കുന്നതാണെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ പറഞ്ഞു. യുഎൻ സുരക്ഷാകൗൺസലിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം പറഞ്ഞത്.

യുക്രെയ്ൻ സംഘർഷത്തിന്‍റെ മുന്നോട്ടുള്ളപോക്ക് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനും അഗാധമായ ആശങ്കയാണ്. എല്ലാത്തരത്തിലുള്ള യുദ്ധ പ്രവൃത്തികളും ഉടനടി അവസാനിപ്പിക്കുകയും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങിവരണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്‍റെ യുഗമാകാൻ പാടില്ലെന്നും ജയശങ്കർ പറഞ്ഞു.

സംഘട്ടന സാഹചര്യങ്ങളിൽപ്പോലും, മനുഷ്യാവകാശ ലംഘനത്തിനും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനും ന്യായീകരണമില്ല. അത്തരം പ്രവൃത്തികൾ സംഭവിക്കുന്നിടത്ത്, അവ വസ്തുനിഷ്ഠവും സ്വതന്ത്രവുമായ രീതിയിൽ അന്വേഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ആഗോളവൽകൃത ലോകത്ത് സംഘർഷത്തിന്‍റെ ആഘാതം വിദൂര പ്രദേശങ്ങളിൽ പോലും അനുഭവപ്പെടുന്നുണ്ടെന്നും ജയശങ്കർ കൗൺസിലിൽ പറഞ്ഞു.