ജയിംസ് സ്മിത് ക്രീനേഷൻ (കാനഡ): കാനഡയിൽ തദ്ദേശീയർക്കു നേരേയുണ്ടായ കത്തിയാക്രമണത്തിലെ രണ്ടാമത്തെ പ്രതി മൈൽസ് സാൻഡേഴ്സൺ (32) മരിച്ചു. പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മരണം. ഇയാൾ സ്വയം ശരീരത്തിലേൽപ്പിച്ച മുറിവിൽ നിന്നുള്ള അണുബാധ മൂലമാണ് മരണമെന്ന് പോലീസ് അറിയിച്ചു.
സസ്കാച്ചെവൻ പ്രവിശ്യയിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ കാറിൽ നിന്ന് ഒരു കത്തി കണ്ടെത്തിയതായി പോലീസ് മേധാവി പറഞ്ഞു.
റെജീനയിലും വെൽഡണിലുമുണ്ടായ കത്തിയാക്രമണത്തിൽ പത്തുപേർ മരിക്കുകയും 18 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം നടത്തിയ രണ്ടു പ്രതികളിൽ ഒരാളായ ഡാമിയൻ സാൻഡേഴ്സണെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഡാമിയന്റെ മൃതദേഹം തിങ്കളാഴ്ചയാണ് അക്രമണം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയത്.
കനേഡിയൻ കൂട്ടക്കൊലപാതകം: കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ പ്രതി മരിച്ചു
08:22 AM Sep 08, 2022 | Deepika.com