ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ നിരപരാധികളെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ടീസ്റ്റ് സെതൽവാദിനും മുൻ ഡിജിപി ആർ.ബി ശ്രീകുമാറിനും അഹമ്മബാദിലെ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുന്നുവെന്ന് അഡീഷണൽ പ്രൻസിപ്പൽ ജഡ്ജി ഡി.ഡി തക്കാർ പറഞ്ഞു.
അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ വലിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റയും ശ്രീകുമാറുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയത്.
മലയാളിയും മുൻ ഐപിഎസ് ഓഫീസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആർബി ശ്രീകുമാർ, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് എന്നിവരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡാണ് നേരത്തെ അറസ്റ്റ് ചെയ്തത്. മുംബയിൽ വച്ചാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വ്യാജ രേഖകൾ സമർപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയയായിരുന്നു അറസ്റ്റ്.
ഗുജറാത്ത് കലാപക്കേസ്: ടീസ്റ്റയ്ക്കും ശ്രീകുമാറിനും ജാമ്യം നിഷേധിച്ചു
12:57 PM Jul 31, 2022 | Deepika.com