കിട്ടിയോ... എകെജി സെന്‍റർ ആക്രമണത്തിന് ഒരുമാസം

02:40 PM Jul 30, 2022 | Deepika.com
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയവരെ പിടിക്കാൻ പോലും പോലീസിന് കഴിയുന്നില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

സംഭവം നടന്ന് ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം വിമർശനം കടുപ്പിക്കുകയാണ്. എകെജി സെന്‍ററിന് നേരെ പടക്കം എറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ, പിന്നിൽ കോണ്‍ഗ്രസ് ആണെന്ന് പ്രഖ്യാപിച്ച ഇ.പി.ജയരാജനെതിരേ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ രംഗത്തെത്തി.

സംഭവത്തിന് പിന്നിൽ ജയരാജന്‍റെ ബുദ്ധിയാണെന്ന് സുധാകരൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഒരുപടി കൂടി കടന്ന് ജയരാജനെതിരേ കേസെടുക്കണമെന്നാണ് പ്രതിപക്ഷ നേതൃത്വത്തിന്‍റെ പുതിയ ആവശ്യം.

അതിനിടെ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് അടുത്തിടെ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. ഇരുചക്ര വാഹനത്തിൽ എത്തി അക്രമി പടക്കം എറിയുന്നതിന്‍റെ ദൃശ്യങ്ങൾ മാത്രമാണ് പോലീസിന്‍റെ കൈവശമുള്ളത്.

പിന്നീട് നൂറോളം സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചെങ്കിലും എങ്ങും എത്തിയില്ല. അതിനിടെ സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ നിരവധി തവണ ബൈക്കിൽ യാത്ര ചെയ്ത തട്ടുകടക്കാരനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാളുടെ സിപിഎം ബന്ധം വ്യക്തമായതോടെ അന്വേഷണം നിലച്ചു. തിരുവനന്തപുരത്തെ പടക്ക കടക്കാരെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.

മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ പ്രതിഷേധം കത്തിനിന്ന ദിവസങ്ങളിലുണ്ടായ ആക്രമണത്തിൽ അന്നേ പലരും സംശയം ഉന്നയിച്ചിരുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിയാതെ വന്നതോടെ പ്രതിപക്ഷ സംശയം ഒന്നുകൂടി ബലപ്പെടുകയാണ്.

ജൂണ്‍ 30ന് രാത്രി 11.30 ഓടെയാണ് എകെജി സെന്‍ററിന് നേരെ പടക്കം ഏറ് നടന്നത്. രാത്രി തന്നെ ഇ.പിയും പി.കെ.ശ്രീമതിയും കോണ്‍ഗ്രസിന് മേൽ പഴിചാരി. പിന്നാലെ അർധരാത്രി തന്നെ തിരുവനന്തപുരം നഗരത്തിൽ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരുടെ പ്രകടനം നടന്നു. പിറ്റേന്ന് മുഖ്യമന്ത്രി തന്നെ സ്ഥലത്തെത്തി രംഗം കൊഴുപ്പിച്ചെങ്കിലും പ്രതിയെ പിടിക്കാൻ പോലീസിനായില്ല.