സഹകരണബാങ്കുകളിലെ ക്രമക്കേട്; ബാങ്കുകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് സതീശൻ

03:51 PM Jul 29, 2022 | Deepika.com
തിരുവനന്തപുരം: സഹകരണബാങ്കുകളിലെ ക്രമക്കേട് സർക്കാർ പരിഹരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നല്ലരീതിയിൽ നടക്കുന്ന ബാങ്കുകളുടെ വിശ്വാസ്യതയെകൂടി ഇത് ബാധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കരിവന്നൂർ വിഷയത്തിൽ ആവർത്തിച്ച് ഉറപ്പുണ്ടായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകയുടെ മരണമുണ്ടായത് ദാരുണമാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്കിനുമാത്രം 25 കോടി നൽകിയതുകൊണ്ട് കാര്യമില്ല. ബാക്കി ബാങ്കുകളിൽ പണം നഷ്ടപ്പെട്ടവർക്ക് ആര് പണം നൽകുമെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രഖ്യാപനങ്ങൾ മാത്രമാകരുത്. വേഗത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണം. മരിച്ച നിക്ഷേപകയുടെ കുടുംബത്തെ മന്ത്രി ബിന്ദു അപമാനിച്ചുവെന്നും മന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിക്ഷേപകരുടെ വിഷയമാണ് ഉയർത്തുന്നത്. പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ തിരികെ കൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.