മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം എൻഐഎയ്ക്ക് കൈമാറി. തീരുമാനം കേസിന്റെ സ്വഭാവം കണക്കിലെടുത്തെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി സുള്ള്യ താലൂക്കിലെ ബെല്ലാരെയില്‍ പ്രവീണിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 19 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
അക്രമിസംഘത്തെ കണ്ട പ്രവീണ്‍ തൊട്ടടുത്ത കടയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്കിലിരുന്ന അക്രമികള്‍ വടിവാള്‍കൊണ്ട് തലയ്ക്ക് വെട്ടിവീഴ്ത്തുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ തന്നെ അക്രമിസംഘം രക്ഷപ്പെട്ടു. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: അന്വേഷണം എൻഐഎയ്ക്ക്
03:36 PM Jul 29, 2022 | Deepika.com