ആന്‍റണി രാജു മന്ത്രിസ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്

03:52 PM Jul 29, 2022 | Deepika.com
തിരുവനന്തപുരം: തൊണ്ടി മുതല്‍ക്കേസില്‍ വിചാരണ നേരിടാനിരിക്കെ ആന്‍റണി രാജു മന്ത്രിസ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ കേസില്‍ ആര്‍ക്കുവേണ്ടിയാണ് വാദിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരെ ഉള്ളത്. അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് അനൗചിത്യമാണെന്നും, സ്ഥാനം രാജിവയ്ക്കണമെന്നും സതീശന്‍ പറഞ്ഞു.

കേരളം തലകുനിച്ചു നില്‍ക്കുന്ന കേസാണിത്. കേസിന്‍റെ വിചാരണ നേരിടുമ്പോഴും ആന്‍റണി മന്ത്രിസഭയില്‍ അംഗമായിരിക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും സതീശൻ ചോദിച്ചു. തൊണ്ടിമുതല്‍ കേസ് പരിഗണിച്ചിരുന്ന വിചാരണ കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

മയക്കുമരുന്ന് കേസില്‍ വിദേശിയായ പ്രതിയെ രക്ഷിക്കാന്‍ ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്‍റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്. 2006 ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.