കൊച്ചി: വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ച സംഭവത്തില്‍ അന്വേഷണം നിലച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചതാരെന്നറിയാന് അതിജീവിത കോടതിയെ സമീപിച്ചേക്കും.
2021 ജൂലൈ 19ന് 12:19നും 12:54നും മധ്യേ ജിയോ സിമ്മുള്ള വിവോ ഫോണിലിട്ട് ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യം പരിശോധിച്ചതാരെന്ന ചോദ്യം കോടതിയെ പ്രതിക്കൂട്ടിലാക്കിയതോടെ താന്‍ ദൃശ്യം കണ്ടിട്ടില്ലെന്ന് വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ കോടതിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും വിചാരണകോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ഫോണ്‍ ആരുടേതെന്നു കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം നടത്തേണ്ടത് കോടതിയാണെന്നു ക്രൈംബ്രാഞ്ച് നിലപാടെടുത്തതോടെയാണ് സംഭവത്തിൽ തുടരന്വേഷണം നിലച്ചത്.
അതേസമയം വിവോ ഫോണ്‍ കണ്ടെത്തിയ അന്വേഷണസംഘത്തിന് ഇത് ആരുടേതെന്നു കണ്ടെത്താന്‍ അനായാസം സാധിക്കുമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇതില്‍ തുടരന്വേഷം നടക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വിവോ ഫോണിലിട്ട് പരിശോധിച്ച സംഭവം; അന്വേഷണം നിലച്ചു
03:54 PM Jul 28, 2022 | Deepika.com