കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്‍റേതെന്ന് ഡിഎൻഎ ഫലം

09:36 PM Jul 27, 2022 | Deepika.com
വിഴിഞ്ഞം: തമിഴ്നാട് കുളച്ചലിൽ കടലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്‍റേതാണെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം കിരണിന്‍റേതാണ് തിരിച്ചറിഞ്ഞത്.

മൃതദേഹത്തിൽ നിന്ന് തമിഴ്നാട് അധികൃതർ ശേഖരിച്ച സാമ്പിൾ ഒരാഴ്ചമുമ്പ് വിഴിഞ്ഞം പോലീസിന് കൈമാറിയിരുന്നു. കിരണിന്‍റെ മാതാപിതാക്കളെ വിളിച്ച് വരുത്തിയ അധികൃതർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് രക്തസാമ്പിളും ശേഖരിച്ചു.

പിന്നീട് നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയുടെ അനുമതിയോടെ സാമ്പിളുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം പോസിറ്റിവായതോടെ ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

പെൺ സുഹൃത്തിനെത്തേടി ഈ മാസം ഒമ്പതിന് ശനിയാഴ്ച ഉച്ചയോടെ ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്‍റെ മൃതദേഹം പതിമൂന്നിന് രാവിലെ കുളച്ചൽ നിദ്രവിള തീരത്തടിഞ്ഞത്. പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞ മൃതദേഹം കിരണിന്‍റേതാണെന്ന് ഉറപ്പുവരുത്താനാണ് മൃതദേഹം ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.