മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം; പതിനേഴാം സാക്ഷിയും മൊഴിമാറ്റി

07:16 PM Jul 27, 2022 | Deepika.com
പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ പതിനേഴാം സാക്ഷി കെ.സി. ജോളി കൂറുമാറി. മണ്ണാർക്കാട് കോടതിയിലാണ് ജോളി മൊഴിമാറ്റിയത്.

സംഭവ സമയത്ത് മുക്കാലിയിൽ പെട്ടിക്കട നടത്തുകയായിരുന്ന ജോളി മധുവിനെ കണ്ടില്ലെന്നും പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നുമാണ് മൊഴി നൽകിയത്. പോലീസ് ഭീഷണിപ്പെടുത്തിയാണ് മുൻപ് മൊഴി രേഖപ്പെടുത്തിയതെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഇതോടെ മധു കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഏഴായി.