തൃശൂർ: ആർ.രാജശ്രീക്കും വിനോയ് തോമസിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിനും വിനോയ് തോമസിന്റെ പുറ്റ് എന്ന നോവലിനുമാണ് പുരസ്കാരം.
അൻവർ അലിയുടെ "വഴി കണ്ടുപിടിക്കുന്നവർ' എന്ന കവിതയും പുരസ്കാരത്തിന് അർഹമായി. പ്രഫസർ ടി.ജെ ജോസഫിന്റെ "അറ്റുപോകാത്ത ഓർമകൾ' എന്ന കൃതി ആത്മകഥാ വിഭാഗത്തിൽ പുരസ്കാരം നേടി.
പ്രദീപ് മണ്ടൂരിന്റെ "നമുക്ക് ജീവിതം പറയാം' മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വൈജ്ഞാനിക സാഹിത്യ കൃതിക്കുള്ള പുരസ്കാരം ഗോപകുമാർ ചോലയിൽ കരസ്ഥമാക്കി. ആത്മകഥ വിഭാഗത്തിൽ എം. കുഞ്ഞാമനും (എതിര്), യാത്രാ വിവരണത്തിന് വേണുവും (നഗ്നരും നരഭോജികളും) പുരസ്കാരത്തിന് അർഹരായി.
മറ്റ് പുരസ്കാര ജേതാക്കൾ: അയ്മനം ജോണ്‍ (വിവര്‍ത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആന്‍ പാലി (ഹാസ സാഹിത്യം). വൈശാഖനും പ്രൊഫ. കെ.പി ശങ്കരനും വിശിഷ്ടാംഗത്വം നല്‍കും. ഡോ. കെ. ജയകുമാര്‍, കടത്തനാട്ട് നാരായണന്, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന് കുട്ടി, കെ.എ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
എന്‍ഡോവ്മെന്റുകൾ
വൈക്കം മധു (ഐസി ചാക്കോ അവാര്‍ഡ്), അജയ് പി. മങ്ങാട്ട് (സിബി കുമാര്‍ അവാര്‍ഡ്), പ്രൊഫ. പി.ആര് ഹരികുമാര്‍ (കെആര്‍ നമ്പൂതിരി അവാര്‍ഡ്), കിംഗ് ജോണ്‍സ് (കനകശ്രീ അവാര്‍ഡ്), വിവേക് ചന്ദ്രന് (ഗീതാഹിരണ്യന്‍ അവാര്‍ഡ്), ഡോ. പി.കെ രാജശേഖരന് (ജിഎന്‍ പിള്ള അവാര്‍ഡ്), ഡോ. കവിത ബാലകൃഷ്ണന് (ജിഎന്‍ പിള്ള അവാര്‍ഡ്), എന്‍കെ ഷീല (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം).
രാജശ്രീക്കും വിനോയ് തോമസിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം
07:16 PM Jul 27, 2022 | Deepika.com