ഹൈദരാബാദ് മാനഭംഗക്കേസ്: പ്രായപൂർത്തിയാകാത്ത നാല് പ്രതികൾക്കും ജാമ്യം

09:53 AM Jul 27, 2022 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രതിഷേധത്തിനും രാഷ്ട്രീയ സംഘർഷത്തിനും വഴിയൊരുക്കിയ ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത നാല് പ്രതികൾക്കും ജാമ്യം അനുവദിച്ചു.

ഒരു നിയമസഭാംഗത്തിന്‍റെ മകൻ ഉൾപ്പെടെ നാല് പ്രതികളെയും തടങ്കലിൽ പാർപ്പിച്ച ജുവനൈൽ ഹോമിൽ നിന്നു വിട്ടയച്ചതായി അധികൃതർ അറിയിച്ചു. അഞ്ചാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റും ജുവനൈൽ ജസ്റ്റീസ് ബോർഡും ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ പുറപ്പെടുവിച്ചത്.

പ്രായപൂർത്തിയാകാത്ത അഞ്ചാമത്തെ പ്രതി ജാമ്യത്തിനായി തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചതിനാൽ ജുവനൈൽ ഹോമിൽ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കേസിലെ ആറ് പ്രതികളിൽ സദുദ്ദീൻ മല്ലിക്കിന് മാത്രമാണ് പ്രായപൂർത്തിയായത്. ഇയാളെ ചഞ്ചൽഗൂഡ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

മേയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽനിന്ന് പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോൾ അഞ്ച് യുവാക്കൾ ചേർന്ന് 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.