കാബൂൾ: അഫ്ഗാനിസ്ഥാൻ വിട്ടുപോയ ന്യൂനപക്ഷ വിഭാഗങ്ങളെ തിരികെ ക്ഷണിച്ച് താലിബാൻ ഭരണകൂടം.
അഫ്ഗാൻ ഹിന്ദു-സിഖ് കൗണ്‍സിലിന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി മുല്ലാ അബ്ദുൽ വസിയാണ് രാജ്യം വിട്ടുപോയവരോട് മടങ്ങിവരാനുള്ള ആഹ്വാനം നടത്തിയത്. രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചെന്നും ഹിന്ദു-സിഖ് വിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമെന്നും അദേഹം പറഞ്ഞു.
രാജ്യാന്തര തലത്തിലെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനുമായി സ്ഫോടനത്തിൽ തകർന്ന കാബൂളിലെ കർത്തെ പർവാൻ ഗുരുദ്വാര പുതുക്കിപ്പണിയാനും താലിബാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
"അഫ്ഗാൻ സുരക്ഷിതം; ഹിന്ദുക്കളും സിഖുകാരും മടങ്ങിവരണം'
04:40 PM Jul 26, 2022 | Deepika.com