കൂടുതല്‍ കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി

06:24 PM Jul 25, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗത്തെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ രോഗബാധിതരായവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. രോഗത്തിന് വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യത.

ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകളിലും ഐസൊലേഷനു പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം മൂന്നായി. കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്.

യുഎഇയില്‍ നിന്ന് എത്തിയവര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വിമാനത്താവളങ്ങളിലെല്ലാം അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം കര്‍ശനമാക്കിയിട്ടുണ്ട്.