ചിന്തൻ ശിബിര ക്ഷണം നിരസിച്ച് കേരള കോണ്‍ഗ്രസ്-എം

01:21 PM Jul 25, 2022 | Deepika.com
കോട്ടയം: യുഡിഎഫ് വിപുലീകരിക്കുമെന്നും മുന്നണി വിട്ടവരെ തിരികെയെത്തിക്കുമെന്ന കെപിസിസിയുടെ ചിന്തൻ ശിബിരത്തിലെ പ്രഖ്യാപനത്തെ തള്ളി കേരള കോണ്‍ഗ്രസ്-എം. ചിന്തൻ ശിബിര പ്രഖ്യാപനം വന്നയുടൻ തന്നെ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രഖ്യാപനത്തെ തള്ളി രംഗത്തു വന്നിരുന്നു.

കേരള കോണ്‍ഗ്രസ്- എമ്മിനെ യുഡിഎഫിൽ നിന്നും എന്തിനു പുറത്താക്കിയെന്നാണ് ആദ്യം ചർച്ച ചെയ്യേണ്ടതെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റേത് മലർപൊടിക്കാരന്‍റെ സ്വപ്നമാണെന്നുമാണ് പാർട്ടിയുടെ നിലപാട്.

എൽഡിഎഫിൽ നിന്നും മാറേണ്ട സാഹചര്യം നിലവിൽ ഇല്ല. യുഡിഎഫിനൊപ്പം തുടരുന്ന ജോസഫ് വിഭാഗത്തെക്കുറിച്ചുളള ബോധ്യം കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള തീരുമാനം പ്രഖ്യാപിച്ചതെന്നും സ്റ്റീഫൻ ജോർജ് കുറ്റപ്പെടുത്തി.

കെപിസിസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നവമാധ്യമങ്ങളിൽ കേരള കോണ്‍ഗ്രസ്-എം നേതാക്കൾ യുഡിഎഫിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമർശനമാണ് നടത്തുന്നത്. കെ.എം.മാണിയെ അപമാനിച്ച് മുന്നണിയിൽ നിന്നും പുറത്താക്കിയവർക്കൊപ്പം ഇനി പോകില്ലെന്നും ഇവർ പറയുന്നു.