ദ്രൗപദി മുർമു ഇന്ന് അധികാരമേൽക്കും

06:19 AM Jul 25, 2022 | Deepika.com
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ട ദ്രൗപദി മുർമുവിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10.15ന് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ രാഷ്‌ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം പത്തുമണിയോടെ പാർലമെന്‍റ് സമുച്ചയത്തിൽ പ്രവേശിക്കും. പാർലമെന്‍റ് ഹൗസിൽ എത്തുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെയും നിയുക്ത രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെയും രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേർന്നു സ്വീകരിക്കും. നിയുക്ത രാഷ്‌ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം കൈമാറുന്ന ചീഫ് ജസ്റ്റീസ് തുടർന്ന് സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞ പൂർത്തിയാകുന്നതോടെ രാഷ്‌ട്രപതിയുടെ ഒൗദ്യോഗിക സ്ഥാനാരോഹണത്തെ സൂചിപ്പിക്കുന്ന 21 ഗണ്‍ സല്യൂട്ടുകൾ നൽകും. തുടർന്ന് രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെ സത്യപ്രതിജ്ഞാ നടപടികൾ അവസാനിക്കും.