കുന്നംകുളം: യുവതിയെ മയക്കുമരുന്നു നൽകി കെട്ടിയിട്ടു പീഡിപ്പിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ. ചെമ്മന്തിട്ട സ്വദേശിയായ ഭർത്താവ്, സുഹൃത്ത് കണ്ടംകുളങ്ങര വീട്ടിൽ സൂരജ് (31) എന്നിവരാണ് അറസ്റ്റിലായത്.
നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. യുവതി ദിവസങ്ങളോളം പീഡനത്തിന് ഇരയായെന്നാണ് സൂചന.
നേരത്തേ സംസ്ഥാനത്തിനു പുറത്ത് ബിസിനസ് നടത്തുകയായിരുന്നു ഭർത്താവ്. കോവിഡ് സാഹചര്യത്തിൽ നാട്ടിലെത്തിയ ശേഷം ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നതായി പറയുന്നു. കഴിഞ്ഞദിവസം യുവതിയെ ഭർത്താവിന്റെ സുഹൃത്ത് ക്രൂര പീഡനത്തിന് ഇരയാക്കി.
ഗുരുതരമായ പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഭർത്താവും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി മൊഴിനൽകി. യുവതിയുടെ നഗ്നചിത്രങ്ങൾ നേരത്തേ ബന്ധുകൂടിയായ സൂരജിന് ഭർത്താവ് അയച്ചുകൊടുത്തിരുന്നു. ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ മയക്കുമരുന്നു നൽകി പീഡിപ്പിച്ചതെന്നു പറയുന്നു. പീഡന ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നു സൂചനയുണ്ട്.
മൊബൈൽ ഫോണ്, പെൻ ഡ്രൈവ് എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയുൾപ്പെടെ ക്രൂര പീഡനമാണ് യുവതിക്കു നേർക്കുണ്ടായത്.
യുവതിക്കു മയക്കുമരുന്നു നൽകി കെട്ടിയിട്ട് ക്രൂര പീഡനം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
10:59 PM Jul 23, 2022 | Deepika.com