തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്.
ഇരുചക്രവാഹനത്തിൽ എത്തിയ യുവാവ് കൈയിലുണ്ടായിരുന്നു സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് സ്ഫോടകവസ്തു പതിച്ചത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ് രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് അന്വേഷണം കൈമാറിയത്.
എകെജി സെന്റർ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു
08:33 PM Jul 23, 2022 | Deepika.com