ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടവുശിക്ഷ അനുഭവിക്കുന്ന കാഷ്മീർ വിഘടനവാദി നേതാവ് യാസീൻ മാലിക് തീഹാർ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുന്നു.
താൻ പ്രതിയായ കേസുകളിൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ചാണ് നിരോധിത സംഘടനയായ ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം.
തീഹാറിലെ ഏഴാം നന്പർ ജയിലിൽ ജീവപര്യന്തം ഏകാന്ത തടവ് അനുഭവിക്കുന്ന മാലിക് കാഷ്മീരിലെ നിരവധി തീവ്രവാദക്കേസുകളിൽ പ്രതിയാണ്.
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരി റുബൈയയെ 1989 ഡിസംബറിൽ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ കേസിലും 1990-ൽ എയർഫോഴ്സ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും മാലിക്കിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
2017-ൽ തീവ്രവാദ സംഘടനകൾക്ക് പണം കൈമാറി എന്ന കേസിൽ 2019 മുതൽ കസ്റ്റഡിയിലാണ് മാലിക്.
യാസീൻ മാലിക് ജയിലിൽ നിരാഹാരം അനുഷ്ഠിക്കുന്നു
12:45 PM Jul 23, 2022 | Deepika.com