ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ്: അന്നുവിന് നിരാശ

10:09 AM Jul 23, 2022 | Deepika.com
യുജിൻ: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് മെഡലില്ല. 61.12 മീറ്റർ ദൂരം കണ്ടെത്തി ഏഴാമതായിയാണ് താരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്.

ഫൈനലിലെ അഞ്ച് അവസരങ്ങളിൽ നാലിലും താരത്തിന് 60 മീറ്റർ കടക്കാനായില്ല. ഒരു ശ്രമം ഫൗളാക്കിയ അന്നു രണ്ടാമത്തെ ത്രോയിലാണ് ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്.

ലോക ചാന്പ്യൻഷിപ്പിലെ അന്നുവിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2019-ലെ ദോഹ ചാന്പ്യൻഷിപ്പിൽ അന്നു എട്ടാമതായിയാണ് ഫിനിഷ് ചെയ്തത്.

മത്സരത്തിൽ 66.91 മീറ്റർ ദൂരം കണ്ടെത്തി ഒന്നാമതെത്തിയ ഓസ്ട്രേലിയൻ താരം കെസ്ലി ലീ ബാർബർ ലോക ചാന്പ്യൻഷിപ്പ് ജാവലിനിൽ സ്വർണമെഡൽ നിലനിർത്തുന്ന ആദ്യ വനിതാ താരമായി.

അമേരിക്കൻ താരം കാറ വിംഗർ 64.05 മീറ്റർ ദൂരം കണ്ടെത്തി വെള്ളി നേടിയപ്പോൾ 63.27 മീറ്റർ ദൂരത്തിൽ ജാവലിനെത്തിച്ച ജപ്പാന്‍റെ ഹറുക കിറ്റാഗുച്ചി വെങ്കലം കരസ്ഥമാക്കി.