ന്യൂഡൽഹി : 2020-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ നോണ്‍ ഫീച്ചർ വിഭാഗത്തിൽ മലയാളികൾക്ക് നേട്ടം.
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം "ശബ്ദിക്കുന്ന കലപ്പ' എന്ന ചിത്രത്തിലൂടെ നിഖിൽ എസ്. പ്രവീണ്‍ നേടി.
മികച്ച വിദ്യാഭ്യാസ സംബന്ധിയായ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത മലയാള ചിത്രം"ഡ്രീമിംഗ് ഓഫ് വേഡ്സ്' തെരഞ്ഞെടുക്കപ്പെട്ടു.
ശോഭ തരൂർ ശ്രീനിവാസന്റെ ചിത്രവും നോണ്‍ ഫീച്ചർ വിഭാഗത്തിൽ പുരസ്കാരപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. "റാപ്സൊഡി ഓഫ് റെയിൻസ്-മണ്‍സൂണ്‍സ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദവിവരണത്തിനുള്ള പുരസ്കാരമാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹോദരി ശോഭയുടെ ചിത്രം കരസ്ഥമാക്കിയത്.
ധീരജ് ഷായുടെ "ടെസ്റ്റിമണി ഓഫ് അനാ'യാണ് മികച്ച നോണ്‍ ഫീച്ചർ ചിത്രം.
ചലച്ചിത്ര രചനയ്ക്കുള്ള പുരസ്കാരത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം അനൂപ് രാമകൃഷ്ണന്റെ "എംടി-അനുഭവങ്ങളുടെ പുസ്തകം' നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഈശ്വർ ദേശായിയുടെ "ദ ലോംഗസ്റ്റ് കിസ്' തെരഞ്ഞെടുക്കപ്പെട്ടു.
മധ്യപ്രദേശാണ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. ഈ വിഭാഗത്തിൽ ഉത്തർ പ്രദേശും ഉത്തരാഖണ്ഡും ജൂറിയുടെ പ്രത്യേക പരാമർശം നേടി.
ദേശീയ പുരസ്കാരം: നോണ്‍ ഫീച്ചർ വിഭാഗത്തിലും നേട്ടവുമായി മലയാളികൾ
05:25 PM Jul 22, 2022 | Deepika.com