കൊളംബോ: റെനിൽ വിക്രമസിംഗ ശ്രീലങ്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടി. പുലർച്ചയോടെയാണ് സംഭവം.
പ്രസിഡന്റിന്റെ ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ തകർത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ ലാത്തി ചാർജുണ്ടായി. അമ്പതോളം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.
ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകർ പൂർണമായി ഒഴിയണമെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
ശ്രീലങ്കയിൽ സൈനിക നടപടി; പ്രക്ഷോഭകർ പിന്തിരിയണമെന്ന് കർശന നിർദേശം
09:28 AM Jul 22, 2022 | Deepika.com