തേങ്കുറിശി ദുരഭിമാനക്കൊലക്കേസ്: ഒന്നാംസാക്ഷി വിസ്താരം പൂർത്തിയായി

02:58 AM Jul 22, 2022 | Deepika.com
പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ ഒന്നാംസാക്ഷിയുടെ വിസ്താരം പൂർത്തിയായി. കൊല്ലപ്പെട്ട അനീഷിന്‍റെ സഹോദരൻ അരുണിനെയാണു ബുധനാഴ്ചയും ഇന്നലെയുമായി ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ ജഡ്ജി എൽ. ജയന്ത് മുന്പാകെ വിസ്തരിച്ചത്. ഇൻക്വസ്റ്റ് സാക്ഷിയേയും ഇന്നലെ വിചാരണ ചെയ്തു.

കേസിലെ രണ്ടാംസാക്ഷിയും അനീഷിന്‍റെ ഭാര്യയുമായ ഹരിതയെ വിസ്തരിക്കുന്നത് ഓഗസ്റ്റ് ഒന്നിലേക്കു മാറ്റി. കേസിൽ ആകെ 110 സാക്ഷികളാണ് ഉള്ളത്. 2020 ഡിസംബർ 25നാണ് തേങ്കുറിശി ഇലമന്ദം അനീഷിനെ(27) ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (46), അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (44) എന്നിവർ കൊലപ്പെടുത്തിയത്.

സാന്പത്തികമായി ഉയർന്നനിലയിലുള്ള ഹരിതയെ ജാതിയിലും സന്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്.