കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്ക് ചട്ടവിരുദ്ധമായി നേരിട്ട് കത്തയച്ചെന്ന് സ്വപ്‌നാ സുരേഷ്

05:23 PM Jul 21, 2022 | Deepika.com
കൊച്ചി: മുന്‍ മന്ത്രി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്കു നേരിട്ടു കത്തയച്ചെന്നു സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍. മാധ്യമം ദിനപത്രത്തെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. കത്തിന്‍റെ കരടും വാട്ട്‌സ്ആപ്പ് ചാറ്റും സ്വപ്ന ഹൈക്കോടതിയില്‍ ഹാജരാക്കി.

ഹൈക്കോടതിയില്‍ സ്വപ്‌ന നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്നത്. കോണ്‍സല്‍ ജനറല്‍ മുഖേന യുഎഇ ഭരണാധികാരിക്കു കൊടുക്കാന്‍ തയാറാക്കിയ കത്താണ് താന്‍ ഹാജരാക്കിയതെന്നു സ്വപ്‌ന പറഞ്ഞു.

യുഎഇ അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം കോവിഡ് കാലത്ത് അവിടെ നിരവധി ആളുകള്‍ മരിച്ചതായി മാധ്യമം ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഗള്‍ഫ് മേഖലയില്‍ മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ജലീല്‍ കത്ത് തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ ഇത്തരത്തില്‍ നേരിട്ടു കത്തയയ്ക്കുന്നതു ചട്ടവിരുദ്ധമാണെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു.

കെ.ടി.ജലീല്‍ പലതവണ കോണ്‍സല്‍ ജനറലുമായി സംസാരിച്ചിരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നയതന്ത്ര ചാനല്‍ വഴിയുള്ള വഴിവിട്ട ഇടപാടുകള്‍ക്കു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണ ഉണ്ടാകുമെന്നു കോണ്‍സല്‍ ജനറല്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങള്‍ ഉള്ള തന്‍റെ മൊബൈല്‍ ഫോണ്‍ എന്‍ഐഎയുടെ കൈവശമാണ്. ഈ ഫോണ്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതാകാമെന്നും സ്വപ്‌ന ആരോപണമുന്നയിച്ചു. എന്‍ഐഎയില്‍ മുഴുവന്‍ കേരള കേഡര്‍ ഉദ്യോഗസ്ഥരാണെന്നു നേരത്തെ ശിവശങ്കര്‍ തന്നോടു പറഞ്ഞിരുന്നെന്നും സ്വപ്‌ന വാദം ഉന്നയിച്ചു.