റിയാദ്: ഹജ്ജിനു ശേഷമുള്ള ഉംറ സീസണിൽ ഒരു കോടിയോളം വിശ്വാസികൾ ഉംറ നിർവഹിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്, ഉംറ ദേശീയ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ ഹാനി അൽ അംറി പറഞ്ഞു. ആഭ്യന്തര, വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കുന്നതിനായി പ്രത്യേക അനുമതി ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.
രാജ്യത്തിനകത്ത് 500ലേറെ ഉംറ സർവീസ് കമ്പനികൾ തീർഥാടകരുടെ സേവനത്തിനായുണ്ടാകും. ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള രണ്ടായിരത്തിലേറെ വിദേശ ഏജന്റുമാരുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്, ഉംറ മന്ത്രാലയം അംഗീകാരം നൽകിയ 2,000ത്തിലധികം ഏജന്റുമാരാണ് ഉണ്ടാകുക.
പാക്കേജുകൾ തെരഞ്ഞെടുത്ത് വരാൻ ആവശ്യമായ നടപടികൾക്ക് ഹജ്, ഉംറ മന്ത്രാലയം അംഗീകരിച്ച 34 പ്രാദേശിക, രാജ്യാന്തര ഇലക്ട്രോണിക് റിസർവേഷൻ പ്ലാറ്റ്ഫോമുകളും ഉണ്ട്. ഏറ്റവും പുതിയ മോഡൽ ബസുകളിൽ ഉംറ തീർഥാടകർക്ക് സൗദിയിൽ യാത്രാ സൗകര്യം നൽകാൻ ജനറൽ കാർസ് സിൻഡിക്കേറ്റ് അംഗീകാരമുള്ള 68 ബസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരംനേടിയ 1900 താമസകേന്ദ്രങ്ങൾ തയ്യാറാക്കിയതായും ഹാനി അൽ അംറി വ്യക്തമാക്കി.
പുതിയ ഉംറ സീസൺ: ഒരു കോടിയോളം വിശ്വാസികൾ എത്തുമെന്ന് പ്രതീക്ഷ
05:48 AM Jul 21, 2022 | Deepika.com