യോഗി മന്ത്രിസഭയിൽ പൊട്ടിത്തെറി; ഒരാൾ രാജിവച്ചു, മറ്റൊരാൾ ഡൽഹിയിൽ

06:00 PM Jul 20, 2022 | Deepika.com
ലക്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ പൊട്ടിത്തെറി. ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആണ് ദിനേഷ് രാജികത്ത് കൈമാറിയത്.

ദളിതനായതിനാൽ തന്നെ മാറ്റിനിർത്തുവെന്ന് ആരോപിച്ചാണ് രാജി. പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ ഡൽഹിയിൽ കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നൂറ് ദിവസമായി തന്‍റെ വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഇതിൽ തനിക്ക് വേദനയുണ്ടെന്നും വകുപ്പിലെ സ്ഥലംമാറ്റ നടപടികളിൽ മുഴുവൻ ക്രമക്കേടാണെന്നും കത്തിൽ ദിനേഷ് ആരോപിക്കുന്നു.

താൻ ഒരു ദളിതനായതിനാലാണ് തനിക്ക് ഒരു പ്രാധാന്യവും നൽകാത്തതെന്നും മന്ത്രിയെന്ന നിലയിൽ ഒരു പ്രവർത്തനവും കാഴ്ചവക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കൊന്നും തന്നെ വിളിക്കാറില്ലെന്നും ദളിത് സമുദായത്തെ അപമാനിക്കുന്ന നടപടികളാണിതെല്ലാമെന്നും ദിനേഷ് ആരോപിച്ചു.

അതേസമയം രാജിവച്ച ദിനാഷ് ഖാതികിനെ തീരുമാനത്തിൽനിന്നു പിന്തിരിപ്പിനുള്ള ശ്രമം തുടരുകയാണ് പാർട്ടി നേതൃത്വം.