മൂസെ വാലയുടെ കൊലപാതകം; അധോലോകസംഘവും പോലീസുമായി ഏറ്റുമുട്ടല്‍

04:51 PM Jul 20, 2022 | Deepika.com
ചണ്ഡീഗഡ്: സിദ്ദു മൂസെ വാലയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജഗ്‌രൂപ് സിംഗ് രൂപ എന്ന അധോലോക നേതാവാണ് പോലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ മൂന്നു പോലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിംഗ് രൂപ, മന്‍പ്രീത് സിങ് എന്നിവരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ്പ് നടന്നത്. അമൃത്‌സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭക്‌ന ഗ്രാമത്തില്‍വച്ചാണ് പഞ്ചാബ് പോലീസിന്‍റെ ഗുണ്ടാ വിരുദ്ധ സേനയും അധോലോക സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

പോലീസിനു നേരെ വെടിയുതിര്‍ത്ത എട്ട് പേരെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണെന്നും പോലീസ് പറഞ്ഞു.

പഞ്ചാബി ഗായകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലയുടെ മരണത്തിന് പിന്നില്‍ കാനഡ കേന്ദ്രീകൃതമായ ഗുണ്ടാസംഘമാണെന്നു പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നത്.