കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഒരു ബസിന് കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്.
പിഴ സഹിതം 37000 രൂപയാണ് അടയ്ക്കേണ്ടത്. നടപടിയെക്കുറിച്ച് ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോകിലെ സർവീസ് സെന്‍ററിൽനിന്നും ഇൻഡിഗോയുടെ ബസ് പിടിച്ചെടുത്തിരുന്നു.
ആറുമാസത്തെ നികുതി കുടിശികയുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. തുക കെട്ടിവച്ചാൽ മാത്രമേ ബസ് വിട്ടുതരുകയുള്ളൂവെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ബസാണിത്.
വിമാനയാത്രാ വിലക്കിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇൻഡിഗോയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. ഇനി നടന്നു പോയാലും ഇൻഡിഗോയിൽ കയറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബസുകൾ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.
ഇന്‍ഡിഗോയുടെ ഒരു ബസിന് കൂടി പിഴ ചുമത്തി
03:16 PM Jul 20, 2022 | Deepika.com