കെ റെയിലില്‍ വിശദമായ പരിശോധന വേണമെന്ന് റെയില്‍വേമന്ത്രി

02:59 PM Jul 20, 2022 | Deepika.com
ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയില്‍ വിശദമായ പരിശോധന വേണമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്‍റിൽ പറഞ്ഞു. കേരളത്തിന്‍റെ ഡിപിആറില്‍ പദ്ധതിയുടെ സാങ്കേതിക സാധ്യതയെക്കുറിച്ച് മതിയായ വിശദാംശങ്ങള്‍ ഇല്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.

ഹൈബി ഈഡന്‍ എംപിയുടെ കെ റെയില്‍ പദ്ധതി സംബന്ധിച്ച ചോദ്യത്തിനാണ് റെയില്‍വേ മന്ത്രിയുടെ പ്രതികരണം. കെ റെയിലിനോട് പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

വിശദാംശങ്ങള്‍ കിട്ടിയ ശേഷം കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ നടത്തേണ്ടി വരും. പരിസ്ഥിതിപ്രശ്‌നങ്ങള്‍ സംബന്ധിച്ചും സംസ്ഥാനസര്‍ക്കാരിന്‍റെ കടബാധ്യതയെക്കുറിച്ചും ആലോചനകള്‍ നടത്തേണ്ടിവരും.

കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി യോഗ്യമായ ഭൂമിയും നിരവധി വീടുകളും കടകളുമെല്ലാം പദ്ധതിയുടെ പേരില്‍ നശിപ്പിക്കപ്പെടും.

നിലവില്‍ സര്‍ക്കാര്‍ കടക്കെണിലായിരിക്കെ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത് ആവശ്യമാണോ എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.