കള്ളക്കുറിച്ചി: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി സംഭവുമായി ബന്ധപ്പെട്ട് കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും മാറ്റി. കളക്ടർ പി.എൻ ശ്രീധർ, പോലീസ് മേധാവി ശ്രാവൺ എന്നിവരെയാണ് മാറ്റിയത്.
ചെന്നൈ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ അഡീഷണൽ ഡയറക്ടറായ ശ്രാവൺ കുമാർ ജതാവത്ത് പുതിയ കളക്ടറാകും. ചെന്നൈ ട്രിപ്ലിക്കെയ്നിലെ ഡിസിപി പി.പകലവനെ കള്ളക്കുറിച്ചിയിലെ പുതിയ എസ്പിയായി നിയമിച്ചു.
കള്ളക്കുറിച്ചി കലാപം അന്വേഷിക്കാൻ തമിഴ്നാട് ഡിജിപി ശൈലേന്ദ്ര ബാബു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ ചോദ്യംചെയ്യാനായി ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടി യുടെ ആത്മഹത്യാക്കുറിപ്പിൽ ഇവരെക്കുറിച്ചു പരാമർശമുണ്ട്.
പഠിക്കാൻ പിന്നാക്കംനിന്ന തന്നെ മാത്തമാറ്റിക്സ്, കെമിസ്ട്രി അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും വാർഷിക സ്കൂൾ ഫീസ് അടയ്ക്കാത്തതിനു മാ താപിതാക്കളോടു പറയണമെന്നു പറഞ്ഞ് മറ്റുള്ളവർക്കു മുന്നിൽ പരിഹാസ്യയാക്കിയെന്നും 17 വയസുള്ള പെൺകുട്ടിയുടെ കൈപ്പടയിലുള്ള ആത്മഹത്യക്കു റിപ്പിലുണ്ട്.
ജൂലൈ 13നാണ് ചിന്നസേലത്തെ കനിയമൂരിലുള്ള ബോർഡിംഗ് സ്കൂളിന്റെ ഹോസ്റ്റൽ പരിസരത്ത് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കെട്ടി ടത്തിനു മുകളിൽനിന്നു താഴേക്കു ചാടിയതാണെന്നു സംശയമുണ്ടെന്ന് കൂട്ടുകാരി മൊഴി നല്കിയിട്ടുണ്ട്.
എന്നാൽ, മരിക്കുന്നതിനുമുന്പ് ദേഹത്ത് പരിക്കിന്റെ പാടുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് കടലൂരിലെ പെരിയസ നല്ലൂരിൽ പ്രതിഷേധസമരത്തിലാണ്.
കള്ളക്കുറിച്ചി സംഘർഷം: കളക്ടറെയും എസ്പിയെയും മാറ്റി
05:43 PM Jul 19, 2022 | Deepika.com