ന്യൂഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന അസംസ്കൃത എണ്ണയുടെ വില യുഎഈ ദിർഹത്തിൽ ഈടാക്കാൻ റഷ്യ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ നേരിടുന്ന ആഗോള ഉപരോധങ്ങളെ മറികടക്കാനും ഡോളർ അടിസ്ഥാനമാക്കിയുള്ള വ്യാപാരത്തിന് തടയിടാനുമാണ് ഈ നീക്കം.
റഷ്യൻ എണ്ണക്കന്പനിയായ റോസ്നെഫ്റ്റ് മുഖാന്തരം വിൽക്കുന്ന അസംസ്കൃത എണ്ണയ്ക്ക് ഇന്ത്യയിലെ ഇറക്കുമതി വ്യാപാരികൾ ദിർഹത്തിൽ വില നൽകിയതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ വ്യാപാര ഉപരോധങ്ങൾ മൂലം റഷ്യൻ എണ്ണുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഉയർന്ന അളവിൽ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. നിലവിൽ ചൈനയ്ക്ക് പിന്നിൽ റഷ്യൻ എണ്ണ ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
എണ്ണപ്പണം ദിർഹത്തിൽ വാങ്ങാൻ റഷ്യ
11:02 AM Jul 19, 2022 | Deepika.com