അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നുപൂര്‍ ശര്‍മ്മ വീണ്ടും സുപ്രീംകോടതിയില്‍

10:30 AM Jul 19, 2022 | Deepika.com
ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മ വീണ്ടും സുപ്രീംകോടതിയില്‍. വിവിധ സംസ്ഥാനങ്ങളിലായി 9 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പല സംസ്ഥാനങ്ങളിലായി ഒരേ വിഷയത്തിലാണ് വിവിധ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പലയിടത്തും അറസ്റ്റ് വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്നും വിവിധ എഫ്‌ഐആറുകള്‍ ഒറ്റ കേസായി പരിഗണിക്കണമെന്നുമാണ് നുപൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നേരത്തെ തനിക്കെതിരെ കോടതി നടത്തിയ പരാമര്‍ശവും വിവിധ സംസ്ഥാനങ്ങള്‍ തനിക്കെതിരെ നീക്കം നടത്താന്‍ ഉപയോഗിക്കുന്നു. ഈ പരാമര്‍ശത്തിന്‍റെ കാര്യത്തില്‍ വ്യക്തത വേണമെന്നും നുപുര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കേസില്‍ നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ അശാന്ത അന്തരീക്ഷത്തിന് കാരണക്കാരി നുപുര്‍ ശര്‍മ്മയാണെന്നും രാജ്യത്തോട് മാപ്പു പറയണ്ടതായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കോടതിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ ജഡ്ജിമാര്‍ ഉള്‍പെടെയുള്ളവര്‍ ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.