മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്‌ട്രപതി സ്ഥാനാർഥി

08:09 PM Jul 17, 2022 | Deepika.com
ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചു. മുൻ കേന്ദ്രമന്ത്രിയും ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്ന മാർഗരറ്റ് ആൽവയുടെ പേര് എൻസിപി അധ്യക്ഷൻ ശരത് പവാറാണ് പ്രഖ്യാപിച്ചത്.

ഡൽഹിൽ ശരത് പവാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 15 ഓളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തും യോഗത്തിനെത്തി.

എന്നാൽ തൃണമൂൽ കോണ്‍ഗ്രസിൽ നിന്നും ആരും എത്തിയിരുന്നില്ല. തൃണമൂലിന്‍റെ പിന്തുണയുണ്ടാകുമെന്നും കൂടുതൽ പ്രതിപക്ഷ കക്ഷികൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും ശരത് പവാർ പ്രതീക്ഷ പ്രകടിപ്പിച്ചു.