കുഞ്ഞിലയുടെ അറസ്റ്റ്: സിനിമ പിൻവലിച്ച് വിധു, സവർണ തുപ്പലുകളെന്ന് ഹരീഷ് പേരടി

02:59 PM Jul 17, 2022 | Deepika.com
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. സംവിധായിക വിധു വിൻസെന്‍റ് മേളയിൽനിന്നും തന്‍റെ സിനിമ പിൻവലിച്ചു.

കുഞ്ഞിലയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ് സംവിധായിക ലീനാ മണിമേഖലയും രംഗത്തെത്തി. നടൻ ഹരീഷ് പേരടി ശക്തമായ വിമർശമാണ് കുഞ്ഞില സംഭവത്തിൽ ഉയർത്തിയത്. കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ തുപ്പലുകൾ മാത്രമെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞില വിഷയത്തിൽ പ്രതിഷേധിച്ച് സംവിധായകൻ പ്രതാപ് ജോസഫ് ഡെലിഗേറ്റ് പാസ് തിരിച്ചേൽപ്പിച്ചു.

മേളയിലെ നാല് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു വിധുവിന്‍റെ "വൈറൽ സെബി'. ചിത്രം മേളയിൽ നിന്ന് പിൻവലിക്കുകയാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വിധു ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് കരുതുന്നു.

കുഞ്ഞിലയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്ത നടപടികൾ ചലച്ചിത്ര മേളയ്ക്ക് ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂവെന്നും വിധു ഫേസ്ബുക്കിൽ പറഞ്ഞു.

തമിഴ് സംവിധായിക ലീനാ മണിമേഖലയും കുഞ്ഞിലയെ പിന്തുണച്ചു. കുഞ്ഞിലയുടെ “അസംഘടിതർ” മലയാളത്തിലെ ആദ്യത്തെ യഥാർഥ സ്ത്രീപക്ഷ സിനിമയാണെന്നും. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ ആ ചിത്രം പ്രദർശിപ്പിക്കുന്നില്ലെങ്കിൽ അത് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും ലീന ഫേസ്ബുക്കിൽ കുറിച്ചു.

കേരള ചലച്ചിത്ര അക്കാദമിയുടെ വ്യവസ്ഥാപരമായ സ്വജനപക്ഷപാതവും പ്രാദേശിക ചലച്ചിത്ര പ്രവർത്തകരോടുള്ള അനാദരവും കാരണം അവർ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ തന്‍റെ സിനിമകൾ കാണിക്കേണ്ടെന്ന് തീരുമാനിച്ചതായും ലീന പറഞ്ഞു.

കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ "അസംഘടിതർ'ക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ലെന്നായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം. സിംഹത്തിന്‍റെ ശിൽപ്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച സംവിധായ കുഞ്ഞില മാസിലാമണിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.