പാര്‍ലമെന്‍റിൽ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്ക്

10:31 AM Jul 16, 2022 | Deepika.com
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിനകത്തെ പ്രതിഷേധത്തില്‍ വീണ്ടും പുതിയ നിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്‍റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

ലഘുലേഖ, വാര്‍ത്താക്കുറിപ്പ്, ചോദ്യാവലി വിതരണം എന്നിവയ്ക്കും വിലക്കുണ്ട്. അച്ചടിച്ചവയുടെ വിതരണത്തിന് മുന്‍കൂര്‍ അനുമതി വേണം.

പാര്‍ലമെന്‍റില്‍ ഒരുകൂട്ടം വാക്കുകളും പാര്‍ലമെന്‍റ് വളപ്പിലെ പ്രതിഷേധവും വിലക്കിയതിന് പിന്നാലെയാണ് പുതിയ വിലക്ക്. പാര്‍ലെമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അസാധാരണ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

അഴിമതിക്കാരന്‍ എന്നതുള്‍പ്പെടെയുള്ള ഒരു കൂട്ടം വാക്കുകള്‍ക്കാണ് ആദ്യം പാര്‍ലമെന്‍റില്‍ വിലക്കേര്‍പ്പെടുത്തിയത്. പാര്‍ലമെന്‍റിൽ വാഗ്വാദത്തിന് മൂര്‍ച്ചകൂട്ടാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക വിമര്‍ശനമുര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം.