രമയ്ക്ക് വേദനയുണ്ടായെങ്കിൽ താനെന്തുവേണം: തിരുത്തില്ലെന്ന് എം.എം. മണി

07:44 PM Jul 15, 2022 | Deepika.com
തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ രമയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് മുൻമന്ത്രി എം.എം മണി. മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന കെ.കെ രമയുടെ ഭാഷയ്ക്കെതിരെയാണ് താൻ പ്രതികരിച്ചതെന്ന് മണി പറഞ്ഞു.

വേദനിപ്പിക്കണം എന്ന് ഉദേശിച്ചല്ല പറഞ്ഞത്. പക്ഷേ തിരുത്തില്ലെന്ന് മണി ആവർത്തിച്ചു. തന്‍റെ വാക്കുകളിൽ രമയ്ക്ക് വേദനയുണ്ടായെങ്കിൽ താൻ എന്തുവേണമെന്നും അദ്ദേഹം ചോദിച്ചു.

രമ ഒരു വർഷത്തിലേറെയായി മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. കൊലപാതകിയെന്ന് വിളിച്ചു. ഇതേവരെ തങ്ങളാരും പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച അവർ സഭയിൽ ഇല്ലായിരുന്നു. വൈകുന്നേരം സമ്മേളനം നടക്കുന്പോൾ എത്തിയ അവർക്ക് സ്പീക്കർ പ്രത്യേകം സമയം അനുവദിച്ചു നൽകി.

പ്രസംഗത്തിൽ മഹതിയെന്ന് രമയെ പറഞ്ഞപ്പോൾതന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടെയാണ് വിധവയെന്ന വാക്കുവന്നത്. അതിനിടയിൽ വിധവയായത് അവരുടെ വിധിയല്ലേയെന്ന് താൻ പറഞ്ഞത് ശരിയാണ്.

രമയെ മുൻനിർത്തി യുഡിഎഫിന്‍റെ നീക്കമാണ് നടക്കുന്നത്. മഹതി ഒന്നാന്തരം ഭാഷയാണ്. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനാണ് താൻ മറുപടി പറഞ്ഞത്. വടകര സീറ്റ് എൽഡിഎഫ് ജനതാദളിന് നൽകിയതുകൊണ്ടാണ് രമ അവിടെ ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും മണി കൂട്ടിച്ചേർത്തു.

ടി.പി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാർട്ടി തീരുമാനിച്ച് ചെയ്തതല്ല. കെ.കെ. രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. കഴിഞ്ഞ ദിവസം രമക്കെതിരായി നടത്തിയ പരാമർശം സിപിഎം പറഞ്ഞിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

രമ വിധവയായിപ്പോയത് അവരുടേതായ വിധിയാണെന്നും അവരെ വിധവയാക്കിയതിൽ തങ്ങൾക്കു പങ്കില്ലെന്നുമായിരുന്നു മണി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. നിയമസഭയിൽ ആഭ്യന്തര വകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചയിലെ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശം.