മഹിളാ മോർച്ച നേതാവ് ജീവനൊടുക്കിയ സംഭവം; ബിജെപി പ്രവർത്തകൻ കീഴടങ്ങി

11:03 AM Jul 15, 2022 | Deepika.com
പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി പ്രജീവ് കീഴടങ്ങി. പാലക്കാട് നോര്‍ത്ത് പോലീസിലാണ് ഇയാള്‍ കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണ കേസില്‍ പോലീസ് പ്രജീവിനെതിരെ കേസെടുത്തിരുന്നു. ബിജെപി പ്രവര്‍ത്തകനാണ് പ്രജീവ്.

പ്രജീവിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിട്ടാണ് ശരണ്യ ജീവനൊടുക്കിയത്. കുറിപ്പിലെ വരികളിങ്ങനെ. "എന്‍റെ മരണത്തിന്‌ കാരണം പ്രജീവാണ്‌. സ്‌നേഹം നടിച്ച്‌ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്‌. പ്രജീവിന്‌ താനുമായിട്ട്‌ മാത്രമല്ല മറ്റ്‌ സ്‌ത്രീകളുമായും ബന്ധമുണ്ട്‌. അവരുടെ പേര് പറയുന്നില്ല. കത്തിൽ പറയുന്ന കാര്യങ്ങളിൽ വിശ്വാസമില്ലെങ്കിൽ ഫോൺ കോൾ ലിസ്‌റ്റ്‌ പരിശോധിച്ചാൽ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ മനസിലാക്കാം. മരണത്തിന്‌ കാരണം പ്രജീവ്‌ കാളിപ്പാറയാണ്‌'.

ഞായറാഴ്‌ച വൈകിട്ടാണ് മാട്ടുമന്ത നടുവുക്കാട്ട് പാളയത്തെ വാടകവീട്ടിൽശരണ്യയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്നു ശരണ്യ.