സാമ്പിള്‍ സര്‍വേ: ഹര്‍ജി 18ലേക്കുമാറ്റി

02:11 AM Mar 08, 2022 | Deepika.com
കൊച്ചി: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സാമ്പിള്‍ സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി 18-ലേക്കു മാറ്റി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സാമ്പിള്‍ സര്‍വേയല്ല സമഗ്രമായ സര്‍വേയാണ് വേണ്ടതെന്ന് ഹര്‍ജിയില്‍ അഭിപ്രായപ്പെട്ട ഹൈക്കോടതി സര്‍ക്കാരിന്‍റെ നിലപാടു തേടിയിരുന്നു.

ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹര്‍ജി മാറ്റിയത്.