കീവ്: ഒന്നര ലക്ഷത്തോളം വിദേശികൾ രാജ്യം വിട്ടതായി യുക്രെയ്ൻ. റഷ്യൻ അധിനിവേശം തുടങ്ങിയശേഷം 20,000 ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ 146,000 വിദേശ പൗരൻമാരെ രാജ്യം വിട്ടാനായി സഹായിച്ചെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സുമി, ഖാർകിവ്, മരിയുപോൾ എന്നിവിടങ്ങളിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി മാനുഷിക ഇടനാഴികൾ തുറക്കാൻ റഷ്യ ഉടൻ വെടിവയ്പ് അവസാനിപ്പിക്കണമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം റഷ്യ-യുക്രെയ്ന് മൂന്നാംവട്ട സമാധാന ചര്‍ച്ച പുരോഗമിക്കുകയാണ്. ബെലാറൂസിലാണ് ചർച്ച നടക്കുന്നത്. മനുഷ്യത്വ ഇടനാഴിയാണ് ചർച്ചയിലെ പ്രധാന വിഷയം.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ച്. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചർച്ചയും മാർച്ച് നാലിന് നടന്ന രണ്ടാംവട്ട ചർച്ചയും ബെലാറൂസില്‍ വച്ചാണ് നടന്നത്.
അടുത്ത വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രെനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചർച്ച നടത്തും.
ഒന്നര ലക്ഷത്തോളം വിദേശികൾ രാജ്യം വിട്ടതായി യുക്രെയ്ൻ
10:24 PM Mar 07, 2022 | Deepika.com