ജനപ്രിയ ഇനങ്ങൾ ഇന്ന് അരങ്ങിൽ

01:02 AM Jan 07, 2017 | Deepika.com
കോഴിക്കോട്: ആവേശ കൊടുമുടിയേറി കോഴിക്കോട് ജില്ലാസ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക്. ഹയർസെക്കൻഡറിവിഭാഗത്തിൽ കോഴിക്കോട് സിറ്റിയും (244 പോയിന്‍റ് ) ഹൈസ്കൂൾ വിഭാഗത്തിലും (210 പോയിന്‍റ് ) യുപിവിഭാഗത്തിലും (92 പോയിന്‍റ് ) ചേവായൂരും മൂന്നേറുന്നു.
ബാലുശേരിയാണ് (234)ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടാംസ്ഥാനത്ത്.ഹൈസ്കൂൾ വിഭാഗത്തിൽ കോഴിക്കോട് സിറ്റി (207 ), യുപിവിഭാഗത്തിൽ ബാലുശേരി (89) എന്നീ ഉപജില്ലകൾ രണ്ടാംസ്ഥാനത്താണ്.
ഇന്നലെ വിവിധ മൽസരവേദികളിൽ സംഘാടകരും മത്സരാർഥികളുമായി വാക്കുതർക്കമുണ്ടായി. വേദി എട്ടിൽ നടന്ന ദഫ് മുട്ട് മത്സരവും വേദി നാലിൽ നടന്ന എച്ച്എസ് വിഭാഗം നാടകമൽസരവും ബഹളത്തിൽ മുങ്ങി.
രജിസ്ട്രേഷൻ സമയത്ത്് എത്താതിരുന്ന ടീമുകൾക്ക് നാടകമൽസരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയെന്നാരോപിച്ചായിരുന്നു വേദിക്കുമുന്നിലെ തർക്കം.തർക്കത്തെ തുടർന്ന് ഒരു മണിക്കൂറോളം മത്സരം തടസ്സപ്പെട്ടു. പിന്നീട് വൈകി എത്തിയവരെ ഒഴിവാക്കിയാണ് മത്സരം പുനരാരംഭിച്ചത്.
ദഫ് മുട്ട് മൽസരത്തിൽ പ്രശ്സ്ത ദഫ്മുട്ട് പരിശീലകൻ കോയമാഷുടെ സംഘത്തിന് സംഘാടകർ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിനൽകി എന്നായിരുന്നു അക്ഷേപം. ശബ്ദക്രമീകരണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്്.
എന്നാൽ പ്രശ്്നങ്ങൾ സംഘാടകർ ഇടപെട്ട് പരിഹരിക്കുകയും മത്സരം പുനരാരംഭിക്കുകയും ചെയ്തു.
വേദി മൂന്നിൽ നടന്ന ഭരതനാട്യം മത്സരവുമായിബന്ധപ്പെട്ടും വിധികർത്താക്കൾക്കെതിരേ ആക്ഷേപമുയർന്നു. ഫലം പ്രഖ്യാപിച്ചശേഷമായിരുന്നു ഇത്. ഏറ്റവും കൂടുതൽ അപ്പീലുകളും ഭരതനാട്യമത്സരത്തിലാണ് വന്നത്.
ഇന്ന് ജനപ്രിയ ഇനങ്ങളായ ഒപ്പന, ഹയർസെക്കൻഡറിവിഭാഗം നാടകമത്സരം എന്നിവ അരങ്ങേറും.
നാടകം അരങ്ങേറുന്ന വേദി നാലിനെതിരേ അസൗകര്യങ്ങളുടെ പേരിൽ വ്യാപക പരാതി ഉയർന്നിട്ടുണ്ട്.