പേരാന്പ്ര: കഴിഞ്ഞ ദിവസം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധവുമായി പട്ടാളമിറങ്ങി.
350 ഓളം സിആർപിഎഫ് ട്രെയിനികളാണ് പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേയും പ്രാദേശിക കുടിവെള്ള പദ്ധതി ടാങ്കിന്റെയും സമീപത്തെ കാട് വെട്ടിതെളിച്ചത്. അന്പതിൽപ്പരം പരിശീലകരും സിആർപിഎഫ് പെരിങ്ങോം അസി. കമാൻഡർ എം. പ്രദീപനും ഒപ്പമുണ്ട്.
കഴിഞ്ഞ മാസം ഒൻപതിനാണ് കണ്ണൂർ പെരിങ്ങോം ട്രെയിനിംഗ് സെന്ററിൽ നിന്ന് ഇവർ എത്തിയത്. ഈ മാസം ഒന്പത് വരെ ഇവിടെ ഉണ്ടാകും.
ചക്കിട്ടപാറയിൽ കാട് വെട്ടാൻ പട്ടാളമിറങ്ങി
01:02 AM Jan 07, 2017 | Deepika.com