കൊണ്ടോട്ടി: മക്കയിലെ മതാഫ് വികസനത്തോടനുബന്ധിച്ച് സൗദി അറേബ്യ വെട്ടിക്കുറച്ച 20 ശതമാനം ഹജ്ജ് ക്വാട്ട പുനസ്ഥാപിച്ചതോടെ ഈ വർഷം ഹജിന് 36,000 ഹജ് സീറ്റുകൾ ഇന്ത്യക്ക് അധികം ലഭിക്കും.
നാലു വർഷമായി മക്കയിൽ കെട്ടിട നിർമാണമടക്കം പ്രവൃത്തികൾ നടക്കുന്നതിനാൽ 2013 മുതൽ 20 ശതമാനം ഹജ് സീറ്റുകൾ വെട്ടിക്കുറച്ചിരുന്നു. ഇതോടെ സംസ്ഥാന ഹജ് കമ്മറ്റികൾക്ക് ലഭിക്കുന്ന സീറ്റുകളും സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്ക് ലഭിച്ചിരുന്ന സീറ്റുകളും കുറഞ്ഞു.
വിദേശ രാജ്യങ്ങൾക്ക് മുസ്ലിം ജനസംഖ്യാനുപാതത്തിൽ ആയിരം പേർക്ക് ഒരു സീറ്റ് എന്ന നിലയ്ക്കാണ് സൗദി അറേബ്യ അനുവദിക്കുന്നത്. ഇതനുസരിച്ച് 1,72,000 സീറ്റുകളാണ് ഇന്ത്യക്ക് ലഭിച്ചിരുന്നത്. 20 ശതമാനം കുറച്ചതോടെ 36,000 സീറ്റുകൾ ഇല്ലാതെയായി. ഇതോടെ എണ്ണം 1,36,000 ആയി. ഇതിൽ 1,0000 സീറ്റുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും, ശേഷിക്കുന്നവ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കും ലഭിച്ചു.
ഈ വർഷം സ്വകാര്യ ഹജ്ജ്ഗ്രൂപ്പുകൾക്ക് 36,000 സീറ്റുകൾ നൽകിയാലും 1,36,000 സീറ്റുകൾ ബാക്കിവരും. ഇവ മുഴുവനായും ഹജ്ജ് കമ്മറ്റികൾക്ക് വീതം വച്ചാൽ അപേക്ഷകർ കൂടുതലുളള കേരളം ഉൾപ്പടെയുളള സംസ്ഥാനങ്ങളിലെ തീർത്ഥാടകർക്ക് അനുഗ്രഹമാവും.
ഹജ്ജ് സീറ്റുകൾ കൂടും
12:59 AM Jan 07, 2017 | Deepika.com